Wednesday, July 20, 2016

Darkest Night is Ignorance-Buddha



നല്ല ശീലങ്ങള്‍ ആചരിക്കുന്നതോടൊപ്പം
നല്ല വിവേകമുള്ളവരാകാനും ശ്രമിക്കണം
======================================

ഒരു പ്രതിഭാശാലിക്ക് ഒറ്റക്ക് നമ്മുടെ നിരവധി പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ കഴിയില്ല.ചിലസമയങ്ങളില്‍ അയാള്‍ നമ്മുടെ നിസ്സാരപ്രശ്നങ്ങളെ കൂടതല്‍ വഷളാക്കാനും ശ്രമിക്കും.മനുഷ്യമനസ്സിലെ ഞാനെന്ന ഭാവം തന്നെ അതിന്‍റെ കാരണം.





സൂത്ര ശാലികളും,മൂല്യ ബോധാമില്ലാതവരും
നല്ല ഗുണമുള്ള മനുഷ്യരെ ചൂഷണം ചെയ്യുന്നുണ്ട്
-----------------------------------------------------------------------------
ദയ,തന്മയീഭാവം,ക്ഷമ,സഹനശക്തി,സത്യസന്ധത,മഹാമനസ്കത എന്നിവയുള്ളവര്‍ക്കും എല്ലാ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞെന്നു വരില്ല.കാരണം സൂത്രശാലികളും, ധാര്‍മ്മിക മൂല്യങ്ങള്‍ ഇല്ലാതെ എന്തും ചെയ്യാന്‍ മടിയില്ലാതവരും ഇത്തരം നല്ല ഗുണമുള്ളവരുടെ നേട്ടം തട്ടിയെടുക്കുന്നുണ്ട്.അതുകൊണ്ട് തീര്‍ച്ചയായും വിവേകത്തോടെയുള്ള നല്ല ശീലങ്ങള്‍ പിന്തുടരാന്‍ നമ്മള്‍ ശ്രമിക്കണം.

ലോകത്ത് ഒരുപാട് നല്ല ജനങ്ങളെ ദുഖം അലട്ടുന്നുണ്ട്.
ഉദാഹരണത്തിന്,സന്നദ്ധ പ്രവര്‍ത്തകര്‍ ഒരുപാട് സേവന പ്രവര്‍ത്തനങ്ങള്‍ ലോകമെമ്പാടുമായി ചെയ്യുന്നുണ്ട്.
ഇത്തരം സാമൂഹ്യ പ്രവര്‍ത്തകര്‍ മനുഷ്യരുടെ ദുഖം അകറ്റാന്‍ വേണ്ടിയാണ് ശ്രമിക്കുന്നത്.എന്നാല്‍ അവരുടെ ശ്രമത്തിലൂടെ മനുഷ്യന്‍റെ ചെറിയ പ്രശ്നങ്ങളെ മാത്രമേ പരിഹരിക്കാന്‍ കഴിയുന്നുള്ളൂ.

സ്വാര്‍ത്തത, സൂത്രശാലിത്ത്വം,പാകപിഴ
എല്ലാറ്റിനെയും തകിടം മറിക്കുന്നു.
-------------------------------------------------------------
രാജ്യത്തിന്‍റെ സമ്പത്തും, നികുതി വരുമാനവും ജനങ്ങള്‍ക്ക്‌ തുല്യമായി വീതിച്ചുകൊടുത്തുകൊണ്ട് മനുഷ്യരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ശ്രമിച്ചാല്‍ എന്ത് സംഭവിക്കും?.ഒന്നാമത് ഇന്ത്യയെ പോലുള്ള ചാതുര്‍വര്‍ണ്യം നടമാടുന്ന രാജ്യത്ത് അത് സ്വപ്നം മാത്രമായിരിക്കും.എങ്കിലും അങ്ങിനെ സംഭവിചാലോ?
ആ തീരുമാനത്തെ എങ്ങിനെ സ്വാര്‍ത്തവല്‍കരിച് അല്ലെങ്കില്‍ വടക്കാക്കി തനിക്കാക്കാം എന്നതായിരിക്കും പിന്നീട് അതിന്‍റെ നടത്തിപ്പില്‍ കാണുക.
അവിടെയും സ്വാര്‍ത്തത,സൂത്രശാലിത്വം,വഞ്ചന,പാകപിഴ എന്നിവ ഈ ചിന്തകളെ പോലും തകിടംമറിക്കും.കേരളത്തില്‍ നടപ്പിലാക്കിയ ഭൂപരിഷ്കരണ നിയമം ഒരു ഉദാഹരണം മാത്രം.നിഷ്കളങ്കരായ ജനത അവിടെ വഞ്ചിക്കപെട്ടു.

മനസ്സില്‍ നന്മകള്‍ പരിപോഷിപ്പിച്ചുകൊണ്ട്‌ നല്ല ശീലങ്ങള്‍ ആചരിച്ചുകൊണ്ട് പരിപൂര്‍ണത നേടാന്‍ ശ്രമിക്കുമ്പോള്‍ തന്നെ മനസ്സില്‍ വിവേകവും പരിപോഷിപ്പിക്കണം.അല്ലെങ്കില്‍ നന്മ നിറഞ്ഞവര്‍ എവിടെയും വഞ്ചിക്കപെടാം.

“ഒരു വിഡ്ഢി അവന്‍റെ സുഹൃത്തുക്കളില്‍ നിന്നും നേടുന്നതിനെക്കാള്‍,വിവേകശാലിയായ ഒരു മനുഷ്യന്‍ അവന്‍റെ ശത്രുവില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ മനസ്സിലാക്കുന്നു”.
================
ശേഖരണം
ഹരിദാസ്‌ ബോധ്










Tuesday, July 12, 2016

ആരാണ് മനുഷ്യന്‍ ? ഇതാ ഭഗവാന്‍ ബുദ്ധന്‍റെ ശാസ്ത്രീയമായ ഉത്തരം

ആരാണ് മനുഷ്യന്‍ ?
ഇതാ ഭഗവാന്‍ ബുദ്ധന്‍റെ ശാസ്ത്രീയമായ ഉത്തരം
=============================================


ജീവിതം എന്താണെന്നുള്ള ചോദ്യത്തിന് യുക്തി യുക്തമായ ഉത്തരം നൽകുന്നതിനു വേണ്ടിയാണ് ശാസ്ത്രം വികസിച്ചു വരുന്നതിന് വഴി ഒരുക്കിയത് .എന്നാൽ കുറെ ചോദ്യങ്ങൾ ഇവിടെ അവശേഷിക്കുന്നു.
1.ഏതു വിധത്തിൽ ജീവിതം നയിക്കണം?
2.ജീവിതത്തിന്റെ പരമമായ ലക്ഷ്യം എന്താണ്?
3.മനുഷ്യൻ കേവലം ഭൌതികമായ ഒരു പ്രതിഭാസം മാത്രമാണോ?.
4.മണ്ണും ,വെള്ളവും ,തീയും ,കാറ്റും മറ്റും ചേർന്നുണ്ടായ ഒരു കൂടു പദാർത്ഥം മാത്രമാണോ മനുഷ്യൻ?
മനുഷ്യന്റെ സ്വരൂപത്തെ കുറിക്കുന്ന ഇത്തരം വിഷയങ്ങളിൽ ബുദ്ധമതത്തിന്റെ അഭിപ്രായം എന്താണ്?
പ്രതി നിമിഷം'മാറിമറിഞ്ഞു രൂപാന്തര പെട്ടുകൊണ്ടിരിക്കുന്ന ഘടഘങ്ങളെ മാത്രമേ ഭഗവാൻ ബുദ്ധൻ മനുഷ്യനിൽ കാണുന്നുള്ളൂ.
ശരീരവും മനസ്സും ഒരുപോലെ ചങ്ങലകൾ ആണെന്നും അവയിൽ നിന്നും ഭിന്നമായി മറ്റു മതങ്ങള പറയുന്നതുപോലെ സ്ഥിരമായ ഒരു ആത്മ തത്വം മനുഷ്യനിൽ ഇല്ലെന്നുമാണ് ബുദ്ധന്റെ കാഴ്ചപ്പാട്.
മനുഷ്യനിൽ അടങ്ങിയിട്ടുള്ള ഘടകങ്ങൾ എന്തെല്ലാമാണ് ?
-------------------------------------------------------------------------------------
മനുഷ്യനെയും അവനു അറിയാൻ കഴിയുന്ന പ്രപഞ്ചത്തിന്റെയും കഥ കേവലം അഞ്ചിൽ മാത്രമായി ഭഗവാൻ ബുദ്ധൻ ഒതുക്കുന്നു.ഈ അഞ്ച് ഘടകങ്ങൾക്ക് ബുദ്ധമതം പഞ്ചസ്കന്ധങ്ങൾ എന്ന് പേര് നൽകിയിരിക്കുന്നു .
സ്കന്ധങ്ങൾ താഴെ പറയുന്നവയാണ്
--------------------------------------------------------.
1.രൂപ സ്കന്ധം
2.വേദന സ്കന്ധം
3.സംഞ്ജ സ്കന്ധം
4.സംസ്കാര സ്കന്ധം
5.വിജ്ഞാന സ്കന്ധം
ഈ സ്കന്ധങ്ങളിൽ ഓരോ വിഭാഗത്തിലും അതാതുമായി ബന്ധപെട്ട ഒന്നിലതികം അവാന്തര വിഭാഗങ്ങൾ ഉള്ളതുകൊണ്ടാണ് സമൂഹം എന്ന് അർത്ഥമുള്ള സ്കന്ധം എന്ന പദം പ്രയോഗിച്ചിരിക്കുന്നത് .
1.രൂപ സ്കന്ധം .
-----------------------
ജഡമായി എണ്ണപ്പെടുന്ന സകല പഥാർത്തങ്ങളും അവയുടെ ധർമ്മങ്ങളും ഇതിൽ ഉൾപെടുന്നു .
കണ്ണ് ,മൂക്ക് ,തൊക്ക് ,നാക്ക്, ചെവി .ഇവക്ക് ഗ്രഹിക്കാൻ കഴിയുന്ന എല്ലാംതന്നെ പദാർത്ഥങ്ങൾ ആയതുകൊണ്ടും അവയും, അവയുടെ ധർമ്മങ്ങളും രൂപസ്കന്ധത്തിൽ പെടുന്നു.
പരമാണുക്കൾ ചേർന്നിട്ടുള്ള മണ്ണ് ,വെള്ളം തീ,കാറ്റ് എന്നീ നാല് ഭൂതങ്ങളും രൂപ സ്കന്ധത്തിൽപ്പെടുന്നു.
മറ്റ് മതങ്ങളിൽ ആകാശത്തെ പഞ്ചഭൂതങ്ങളിൽ അവസാനത്തെ ഭൂതമായി പരിഗണിക്കുന്നുണ്ടെങ്കിലും രൂപമില്ലാത്തതിനാലും ,പരമാണുക്കളുടെ സംഘാതമില്ലാത്തതിനാലും ആകാശത്തെ ബുദ്ധൻ ഭൂതമായി കണക്കാക്കുന്നില്ല.പഞ്ചേന്ദ്രിയങ്ങളും അവയ്ക്ക് ഗോചരമായ രൂപം ,ശബ്ദം ,ഗന്ധം,രസം ,സ്പർശം എന്നീ ഗുണങ്ങളും രൂപ സ്കന്ധത്തിൽ തന്നെ.സ്ത്രീ പുരുഷ ഭേദങ്ങളും വിചാരം വീര്യം ദേശം,എന്ന ഉപാദികളും,ആശയ വിനിമയത്തിനുള്ള ഉപാദികളായ വാക്യം, ആഗ്യം,എന്നിവയും ജീവച്ഛരീരങ്ങളുടെ ധർമ്മങ്ങളായ ലാഘവം ,വഴക്കം ,പരിസരങ്ങൾക്കൊത്ത നില,ക്ഷയം ,പരിണിതി തുടങ്ങിയവയും ഭഗവാൻ ബുദ്ധന്റെ അഭിപ്രായത്തിൽ രൂപസ്കന്ധങ്ങൾ തന്നെ .
2.വേദന സ്കന്ധം
-------------------------
മനുഷ്യനിൽ അടങ്ങിയിട്ടുള്ള രണ്ടാമത്തെ ഘടകത്തിന് വേദന സ്കന്ധമെന്നു പേര് നൽകിയിരിക്കുന്നു .വേദന എന്നുവെച്ചാൽ ഇന്ദ്രിയങ്ങൾ അതാതിനോട് ചേർന്ന പദാർത്ഥങ്ങളുമായി സംഘടിക്കുമ്പോൾ ഉടനടി ഉണ്ടാകുന്നതായ പ്രതീതി എന്നാണ് അർത്ഥമാക്കുന്നത്.ആധുനിക ശാസ്ത്രത്തിൽ ഇതിന് സെൻസേഷൻ എന്നാണ് അർത്ഥമാക്കുന്നത്.
വേദന എന്ന ശബ്ദത്തിൽ നിന്നും ഇതിന്റെ സ്വഭാവത്തെ മനസ്സിലാക്കാം.അറിയുക എന്നാണ് വേദന എന്ന പദത്തിലെ "വിദ്" എന്ന വാക്കിന്റെ അർത്ഥം.ഇന്ദ്രിയവും അതിന്റെ വിഷയവും തമ്മിൽ സമ്പർക്കം ഉണ്ടാകുമ്പോൾ ഉണ്ടാകുന്ന പ്രാഥമികമായ പ്രതീതി (അറിവ്) തന്നെ വേദന.പഞ്ചേന്ദ്രിയങ്ങളിൽ ഓരോന്നിനും അതാതിന് യോജിച്ച രീതികളിൽ പ്രതീതികൾ ഉളവാക്കുന്നു.പൂര്ണ്ണമായ കാഴ്ചയുടെ മുൻ രൂപമായ നേരിയ പ്രതീതിയെ കണ്ണ് അതിന്റെ വിഷയത്തോട് മുട്ടുന്ന മാത്രയിൽ ഉണ്ടാക്കും.അതുപോലെ നാല് ഇന്ദ്രിയങ്ങളും കൂടാതെ അതീന്ദ്രിയമായ മനസ്സ് ഓർമ്മശക്തി വഴി ഉള്ളിലുണ്ടാക്കുന്ന പ്രതീതികളെയും വേദനകളായി കണക്കാക്കാം.ഈ ആറുതരത്തിലുള്ള പ്രതീതി സമൂഹങ്ങളെ വീണ്ടും അനുകൂലങ്ങളായും പ്രതികൂലങ്ങളായും രണ്ടുമല്ലാത്ത ഉദാസീനങ്ങളായും തിരിക്കാം.ആകെക്കൂടി ഈ വിധത്തിൽ നോക്കിയാൽ വേദന സ്കന്ധത്തിൽ പതിനെട്ട് തരത്തിലുള്ള പ്രാഥമിക പ്രതീതിക്ക് ഇടമുള്ളതായി കാണാം.
3.സംജ്ജ്ഞ സ്കന്ധം
----------------------------
മൂന്നാമത്തെ വിഭാഗമായ സംജ്ജ്ഞ സ്കന്ധത്തിന് വേദന സ്കന്ധവുമായി അടുപ്പമുണ്ട്.രണ്ടാമത്തേതിൽ ഉൾപെട്ട ആറുതരം വേദന (പ്രതീതി,അറിവ്) കളെയും ആസ്പദമാക്കി അവയുടെ പ്രതിഫലനം എന്നോണം മനസ്സില് ഉടലെടുക്കുന്ന ആശയങ്ങളെ സംജ്ജ്ഞകൾ എന്ന് വിളിക്കുന്നു.ഉദാഹരണത്തിന് കണ്ണ് പച്ചിലയിൽ പതിക്കുമ്പോൾ ഉണ്ടാകുന്ന പ്രാഥമികമായ പ്രതീതി (വേദന) പച്ച എന്ന ആശയം ഉണ്ടാക്കുവാൻ പ്രേരണ ആയി തീരുന്നു.പ്രതീതി ക്ഷണത്തിൽ അതിൽ നിന്ന് വേർതിരിച്ച് അതിന്റെ ഉള്ളടക്കത്തിന് നാമകരണം ചെയ്യുമ്പോൾ സംജ്ജ്ഞയായി.
ഇവിടെ പച്ച എന്നുള്ളത് സംജ്ജ്ഞ .ഇതുപോലെ മറ്റുള്ള ഇന്ദ്രിയങ്ങളും അതാതിനോട് ചേർന്ന പ്രതീതികളിൽനിന്നും സംജ്ജ്ഞ കളെ ഉളവാക്കുന്നു .ഇന്ദ്രിയത്തിലൂടെ ഉണ്ടാകുന്ന അനുഭവങ്ങൾക്ക് അവയുടെ ബാഹ്യ രൂപങ്ങളിൽ നിന്നും മാറി മനസ്സില് ഉണ്ടാക്കുന്ന രൂപവിശേഷങ്ങൾ ആണ് സംജ്ജ്ഞ സ്കന്ധത്തിന്റെ ഉള്ളടക്കം .
4.സംസ്കാര സ്കന്ധം.
--------------------------------
നാലാം സ്കന്ധമായ സംസ്കാരം വളരെ പ്രാധാന്യം അർഹിക്കുന്ന വിഭാഗമാണ് .എണ്ണത്തിൽ സംസ്കാരങ്ങളെ 52 എണ്ണമായി ബുദ്ധമതം വേർതിരിച്ചിട്ടുണ്ടെങ്കിലും അവ സ്വതന്ത്രങ്ങളല്ല.മുൻപ് മൂന്നു സ്കന്ധങ്ങളിൽ ഉൾപെട്ട ചില ഘടകങ്ങളും സംസ്കാര സ്കന്ധത്തിൽ പരിഗണിക്കപെട്ടിട്ടുണ്ട്.സംസ്കാരം എന്നുള്ളത് മാനസ്സിക പ്രവർത്തനങ്ങളുടെ ആകെകൂടിയുള്ള ഒരു പേര് മാത്രമാണ്.സംസ്കാര സ്കന്ധത്തിൽ ഉൾപെട്ടിട്ടുള്ള ഘടകങ്ങൾ താഴെ കൊടുക്കുന്നു.സ്പർശം ,ഇന്ദ്രിയങ്ങളും അവയുടെ വിഷയങ്ങളുമായുള്ള സമ്പർക്കം,സ്പർശത്തിന്റെ ഫലമായി ഉണ്ടായ പ്രതീതി (വേദന)എന്നിവ എല്ലാം സംസ്കാരം തന്നെ.വേദനകളെ അടിസ്ഥാനമാക്കി മനസ്സിൽ രൂപമെടുക്കുന്ന ആശയങ്ങളെ ,അതായത് സംജ്ജ്ഞകളെ അനുഭവസ്ഥൻറെ നിലയിൽ നിന്നും അയാളുടെ ആഭ്യന്തര സമ്പത്ത് ആയി പരിഗണിക്കുമ്പോൾ സംസ്കാരമായി മാറുന്നു.
ആശയങ്ങളെ യഥാസമയം അടുക്കി ചേർത്ത് രൂപം കൊടുക്കുമ്പോൾ കിട്ടുന്ന ചിന്താശകലങ്ങളും സംസ്കാരങ്ങൾ തന്നെ.അവക്ക് ബുദ്ധ മതത്തിൽ കൊടുത്തിരിക്കുന്ന പേര് ചേതന എന്നാണ് .ഇവയെ വീണ്ടും വീണ്ടും മറിച്ചും തിരിച്ചും പരിശോദിക്കുന്ന ആലോചനാഗതിയും സംസ്കാരം തന്നെ.
സ്മൃതി ,ഉത്സാഹം ,ഏകാഗ്രത ,ജാഗരൂഗത,വിചാരം എല്ലാ മനോ വ്യാപാരങ്ങൾക്കും തുണയായി നിൽക്കുന്ന വീര്യം ,ഇടതടവില്ലാതെ നിൽക്കുന്ന ക്രിയാഭിമുഖ്യം,പ്രീതി ,മധ്യസ്ഥത ,ആലസ്യം ,മോഹം, ഭയം,എടുത്തുചാട്ടം ,ലജ്ജ,ദേഷ്യം,സംശയം ,ശ്രദ്ധ ,വ്യാമോഹം,പ്രസാദം ,ലാഘവം ,മാർദ്ദവം വൈദഗ്ദ്യം,ആർജ്ജവം, വാക്ക് ,പ്രവർത്തി ,കരുണ, ഈർഷ്യ,മാത്സര്യം,ക്രൌര്യം ,അഭിമാനം,ഇങ്ങിനെ പല മാനസ്സിക പ്രവർത്തികളെയും പ്രത്യേകം പേരെടുത്ത് കൊടുത്തതിൽ ചിലതാണ് ഇവ .
വാസ്തവത്തിൽ നിർവ്വാണവും,ആകാശവും ഒഴിച്ച് മറ്റെല്ലാം സംസ്കാരമായി ബുദ്ധമതം അഭിപ്രായപെടുന്നു.
5.വിജ്ജ്ഞാന സ്കന്ധം.
----------------------------------
അഞ്ചാമത്തെ സ്കന്ധത്തിനു കൊടുത്തിട്ടുള്ള പേര് വിജ്ജ്ഞാനമാണ്.ചേതന എന്ന പേരിൽ സംസ്കാര സ്കന്ധത്തിൽ ചേർത്തിട്ടുള്ള മനസ്സിന്റെ പ്രവർത്തിയുടെ വിശദീകരണവും ,വിപുലീകരണവുമാണ് വിജ്ജ്ഞാനത്തെ ഒരു പ്രത്യേക സ്കന്ധ്മായി പരിഗണിച്ച് പഠിക്കാനുള്ള കാരണമത്രെ.ചേതനയുടെ പ്രവത്തികൾ അഥവ ബോധപൂർവ്വമായ പ്രവർത്തികൾ നല്ലതോ ചീത്തയോ ആകാം .ഇവയുടെ ഏറ്റകുറച്ചിൽ ആലോചിച്ചാൽ വിജ്ജ്ഞാനത്തിന്റെ വക ഭേദങ്ങൾ ഒട്ടേറെ ഉണ്ട്.വിജ്ജ്ഞാനഭേദങ്ങൾ ഉൾകൊള്ളുന്ന ഈ സ്കന്ധത്തിൽ മനുഷ്യന് കൊടുത്തിട്ടുള്ള സ്ഥാനം ഏറ്റവും മികച്ചതാണ്.സംസാര യാത്രയിൽ ഓരോ ജീവിതത്തിലും വ്യക്തികൾക്ക് ലഭിക്കുന്ന കർമ്മങ്ങളെ ,പുണ്യ പുണ്യങ്ങളെ,ഈ വിജ്ജ്ഞാനത്തിന്റെ സത്തായും ബുദ്ധമതം വിലയിരുത്തുന്നു.ഈ കർമ്മ ഫലങ്ങളോ ,പുണ്യ പുണ്യങ്ങളോ ആണ് ജന്മ ജന്മാന്തരങ്ങൾക്ക് കാരണമാകുന്നത്.അപ്പോൾ വിജ്ജ്ഞാനം കർമ്മ ഫലങ്ങൾക്ക് അനുരൂപമായി ആവിർഭവിക്കുകയും ഇല്ലാതാകുകയും ചെയ്യുന്ന ചിത്രമാണ് ലഭിക്കുക.
സംസാരത്തിനും വിജ്ജ്ഞാനത്തിനും തമ്മിലുള്ള ബന്ധവും സുസൂഷ്മമാകുന്നു.ബുദ്ധമതത്തിലെ കാര്യ കാരണ വാദത്തെ കുറിച്ച് ചർച്ച ചെയ്യുമ്പോൾ ഇതിന്റെ പ്രാധാന്യം വ്യക്ത്തമാകും.വിജ്ജ്ഞാനമില്ലെങ്കിൽ മറ്റു സ്കന്ധങ്ങൾക്ക് ആവിർഭവിക്കാൻ കഴിയില്ല.ഇതര സ്കന്ധങ്ങൾക്ക് സ്വയം പ്രവർത്തിക്കാൻ കഴിവില്ല.രൂപം ,വേദന ,സംജ്ജ്ഞ എന്നിവയെല്ലാം വിജ്ജ്ഞാനത്തിന്റെ പ്രവർത്തനങ്ങൾ ആകുന്നു .അപ്പോൾ വിജ്ജ്ഞാനത്തിന്റെ പ്രകാശമില്ലെങ്കിൽ ഇവക്ക് എങ്ങിനെ പ്രവർത്തിക്കാൻ കഴിയും?ചുരുക്കത്തിൽ പഞ്ച സ്കന്ധങ്ങൾ വിവിധങ്ങളായ മാനസ്സിക ഘടകങ്ങൾ ആകുന്നു.
--------------------------
ഹരിദാസ് ബോധ്

Saturday, July 2, 2016

LIFE OF ASHOKA THE GREAT


 
ASHOKA THE GREAT
 
ബുദ്ധ സന്യാസിയായി മാറി;
ഒടുവില്‍ അശോക ചക്രവര്‍ത്തിയും തന്‍റെ സാമ്രാജ്യം ഉപേക്ഷിച്ചു.
=================================================
മഹാനായ അശോക ചക്രവര്‍ത്തിയെ കുറിച്ച് ചരിത്രത്തില്‍ നമ്മള്‍ പലതും വായിച്ചിട്ടുണ്ടെങ്കിലും.നാം അറിയാതെ പോയ പല കാര്യങ്ങളും അദ്ദേഹത്തിന്‍റെ ജീവിതവുമായി ബന്ധപെട്ടുണ്ട്.

അശോക വിജയദശമി
----------------------------------
കലിംഗ യുദ്ധത്തിന് ശേഷം അഗാത ദുഖത്തിലായ അശോക ചക്രവര്‍ത്തിയെ ഒരു യുവാവായ ബുദ്ധ സന്യാസി പത്ത് ദിവസം ബുദ്ധധമ്മം ഉപദേശിക്കുകയും പത്താംനാള്‍ അദ്ദേഹം തന്‍റെ ഉറയില്‍ സൂക്ഷിച്ചിരുന്ന വാള്‍ വലിച്ചെറിയുകയും
ബുദ്ധമതം സ്വീകരിക്കുകയും ചെയ്തു.
ആ ദിവസത്തിന്‍റെ ഓര്‍മ്മക്കായാണ് “അശോക വിജയദശമി” എന്ന പേരില്‍ ബുദ്ധിസ്റ്റുകള്‍ ആഘോഷിക്കുന്നത്.

ബുദ്ധധമ്മം പത്ത് ദിവസം ശ്രവിച്ചപ്പോള്‍ പത്താംനാളില്‍
ധമ്മം അശോക ചക്രവര്‍ത്തിയില്‍ വിജയംകൈവരിക്കുകയും അദ്ദേഹത്തെ ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്കും സമാധാനത്തിലേക്കും നയിച്ച ദിവസം എന്ന അര്‍ത്ഥമാണ് അതിനുള്ളത്.

ജാതിമത ഭേദങ്ങള്‍ക്ക് സ്ഥാനം
നല്‍കാതെയുള്ള ഭരണം
---------------------------------------
തുടര്‍ന്ന് മുപ്പത്തിഏഴ് വര്‍ഷക്കാലം അദ്ദേഹം തന്‍റെ സാമ്രാജ്യം ധമ്മത്തിനനുസരിച്ച് ഭരിച്ചു.ഒട്ടും വിശ്രമമില്ലാതെ ജീവിതത്തിന്‍റെ സത്യം,ധര്‍മ്മം നീതി ന്യായം എന്നിവ ജനങ്ങളെ പഠിപ്പിച്ചു.അദ്ദേഹത്തിന്‍റെ മുന്നില്‍ ജാതി മത ഭേദങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല.സാമ്രാജ്യം മുഴുവനും സന്തോഷവും സമാധാനവും കൊണ്ട് നിറഞ്ഞു. ജാതി, മത, വര്‍ഗ്ഗമോ, ഉയര്‍ന്നവന്‍ ,താഴ്ന്നവന്‍ എന്നൊന്നില്ലാതെ എല്ലാവരും ഈ സന്തോഷവും സമാധാനവും അനുഭവിച്ചു.

ലോക ചരിത്രത്തില്‍ കാണാത്ത
മൂല്യാധിഷ്ടിത ഭരണം
---------------------------------------
ബുദ്ധമതം സ്വീകരിച്ചതിനു ശേഷം അദ്ദേഹം തന്‍റെ സൈന്യത്തെ അക്രമങ്ങള്‍ക്ക് ഉപയോഗിക്കുന്നത് പാടെ നിര്‍ത്തിവെച്ചു. പകരം അവരുടെ കായിക ശേഷിയെ സമൂഹത്തിന്റെ നന്മക്കായി പ്രയോജനപെടുത്തി. സ്കൂളുകള്‍, സത്രങ്ങള്‍,പാതകള്‍,
ആശുപത്രികള്‍(മനുഷ്യര്‍ക്കും,മൃഗങ്ങള്‍ക്കും) ,കിണറുകള്‍ എന്നിവയെല്ലാം പോതുജനങ്ങള്‍ക്കായി പണികഴിപ്പിച് നല്‍കി.
മൃഗവേട്ട നിരോധിച്ചു.ഔഷധ സസ്യപരിപാലനം എന്നിവ നടപ്പിലാക്കി.അയല്‍ രാജ്യങ്ങളുമായുള്ള നയതന്ത്രം അഹിംസയില്‍ അധിഷ്ടിതമായ ബുദ്ധ ധമ്മത്തിന്‍റെ പാതയിലാക്കി.

മഹത്തായ അടയാളപെടുത്തലുകള്‍
--------------------------------------------
മഹാനായ ഭഗവാന്‍ ബുദ്ധന്‍റെ ജനനംനടന്ന ലുംബിനി ,ബോധോദയം ലഭിച്ച ബോധ്ഗയ , ആദ്യ പ്രഭാഷണം നടന്ന സാരാനാഥ് ,പരിനിര്‍വ്വാണം നടന്ന കുഷിനര എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് ഭഗവാന്‍ ബുദ്ധനോടുള്ള ബഹുമാനാര്‍ത്ഥം അവിടെ അദ്ദേഹം സ്തുപങ്ങള്‍ പണിത് അടയാളപെടുത്തി.
ബുദ്ധധമ്മത്തിലെ ആശയങ്ങളെ നിരവധി കൊത്തുപണികളും ചിഹ്നങ്ങളും കൊണ്ട് ജനങ്ങള്‍ക്ക്‌ പെട്ടെന്ന് ബോദ്ധ്യപെടുത്താന്‍ ശ്രമിച്ചു.അശോക ചക്രം (ധമ്മചക്രം), അശോക സ്തംഭം, ലയണ്‍ ഹെഡ്, മധ്യപ്രദേശില്‍ പണികഴിപ്പിച്ച സാഞ്ചി സ്തുപത്തിലെ കൊത്തുപണികള്‍ എന്നിവ ഇതിന്‍റെ ഉദാഹരണം.അദ്ദേഹം ഇങ്ങിനെ അടയാളപെടുത്തിയില്ലായിരുന്നുവെങ്കില്‍ ഭഗവാന്‍ ബുദ്ധന്‍ ഇന്ത്യയില്‍ ജീവിച്ചിരുന്നുവെന്ന് ആര്‍ക്കും അറിയില്ലായിരുന്നുവെന്ന് ബ്രിട്ടീഷ് ചരിത്രകാരന്മാര്‍ അഭിപ്രായപെട്ടിടുണ്ട്.

ബുദ്ധ മതത്തെ ലോകമെമ്പാടും എത്തിച്ചു.
--------------------------------------------------
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ബുദ്ധ ധമ്മം പ്രചരിപ്പിക്കാന്‍ സന്യാസിമാരെയും ,മക്കളായ മഹിന്ദനെയും, സംഘമിത്തയെയും പറഞ്ഞയച്ചു.അദ്ദേഹത്തിന്‍റെ സാമ്രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഭഗവാന്‍ ബുദ്ധന്‍റെ തത്വങ്ങള്‍ പാറകളിലും, ഗുഹകളിലും സ്തൂപങ്ങളിലും കൊത്തിവെച്ചു.
ബുദ്ധം മതം സ്വീകരിച്ചതിനു ശേഷം കരുണയുടെയും സ്നേഹത്തിന്റെയും ദയയുടെയും,ദാനത്തിന്‍റെയും മൂര്‍ത്തിഭാവമായി മാറി.

ബുദ്ധസന്യാസിയായി മാറി
സമ്പത്തെല്ലാം ദാനം ചെയ്ത
അശോക ചക്രവര്‍ത്തി
----------------------------------
അറുപത്തിരണ്ട് വയസ്സായപ്പോള്‍ അദ്ദേഹം പൂര്‍ണ്ണമായും ബുദ്ധ സന്യാസിയായി മാറുകയും ആര്‍ഭാടങ്ങളും, സുഖ സൌകര്യങ്ങളും ഉപേക്ഷിച്ച് ലളിത ജീവിതവും തുടങ്ങിയിരുന്നു. ഈ കാലയളവില്‍ കൊട്ടാരത്തില്‍ താമസിക്കുന്നതിനു പകരം വിഹാരങ്ങളില്‍ അധിക സമയവും കഴിച്ചുകൂട്ടി. തന്‍റെ സമ്പത്തെല്ലാം ബുദ്ധവിഹാരങ്ങള്‍ക്കും ധമ്മ പ്രചരണങ്ങള്‍ക്കുമായി ദാനം ചെയ്തുവന്നു.

ധമ്മത്തെ ഭരണ രംഗങ്ങളില്‍ ഉള്‍പെടുത്തി
----------------------------------------------------
വിഹാരങ്ങളില്‍ താമസ്സിക്കുന്ന സമയങ്ങളില്‍ അദ്ദേഹം ഉപവസിക്കുകയും വിപസന ധ്യാനത്തില്‍ മുഴുകുകയും ബുദ്ധമത ആചാരം കൃത്യമായി പാലിക്കുകയും ചെയ്തു.വിഹാരങ്ങളില്‍ താമസിച്ചുകൊണ്ടു ബുദ്ധമത തത്വങ്ങള്‍ വിശദമായി പഠിക്കുകയും പരിശീലിക്കുകയും അത് ഭരണരംഗങ്ങളില്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്തു.അദ്ദേഹത്തിന്‍റെ മക്കളായ മഹേന്ദനും,കുനലയും, തീവലയും, സംഘമിത്തയെയുമൊക്കെ ബുദ്ധമതം പ്രചരിപ്പിക്കാനായി അയല്‍ രാജ്യങ്ങളിലേക്ക് അയച്ചു.

പേരകുട്ടികളുടെ
കിരീട അവകാശതര്‍ക്കം ദുഖത്തിലേക്ക്
------------------------------------------------
ഈ സമയത്ത് പേരകുട്ടികളായ ദസരതനും,സംപ്രതിയും കിരീടാവകാശത്തിനുവേണ്ടി തര്‍ക്കം തുടങ്ങി.ഇതേ തുടര്‍ന്ന് രാജ്ഞിമാരും തര്‍ക്കത്തിലായി.ഈ രാജ്ഞിമാര്‍ക്കിടയില്‍ തിക്ഷ്യരഖി എന്ന ഒരു ദുഷ്ട സ്ത്രീയായ ഭാര്യയും ഉണ്ടായിരുന്നു.
ചക്രവര്‍ത്തിയുടെ സന്യാസത്തിലധിഷ്ടിതമായ ലളിത ജീവിതം ,ആര്‍ഭാടത്തോടെ ജീവിച്ച തിക്ഷ്യരഖിക്ക് വളരെയധികം ദേഷ്യത്തിനിടയാക്കി.ചക്രവര്‍ത്തിയില്‍ ഉണ്ടായ ഈ മനംമാറ്റത്തിന് വഴിവെച്ച ബുദ്ധധമ്മത്തിനു നേരെയും അവര്‍ നീക്കം തുടങ്ങി.ഇതിന്‍റെ ഭഗമായി ഭഗവാന്‍ ബുദ്ധന് ബോധോദയം ലഭിച്ച ഗയയിലെ ബോധി വൃക്ഷത്തെ നശിപ്പിക്കാനും ഇവര്‍ ശ്രമിച്ചു.ഇതെല്ലാം അദ്ദേഹത്തിന് ദുഖത്തിനിടയാക്കി.

ഒടുവില്‍ സാമ്രാജ്യം തന്നെ ഉപേക്ഷിച്ച്
തക്ഷശിലയിലേക്ക്. അവിടെ വെച്ച് നിര്‍വ്വാണം
----------------------------------------------------------
സ്ഥാനരോഹണത്തെ ചൊല്ലിയുള്ള പെരകുട്ടികളുടെ തര്‍ക്കംമൂര്‍ച്ചിച്ചപ്പോള്‍ രാജ്യം തന്നെ ഉപേക്ഷിച്ച് ബുദ്ധസന്യാസിയായ അദ്ധ്യാപകനുമൊത്ത് അദ്ദേഹം തീര്‍ത്ഥാടനത്തിന് പോയി.ഒടുവില്‍ തക്ഷശിലയിലെത്തിചേര്‍ന്ന് അവിടെ പൂര്‍ണ്ണമായും സന്യാസ ജീവിതവുമായി കഴിഞ്ഞുകൂടി.എഴുപത്തി രണ്ടാമത്തെ വയസ്സില്‍ അവിടെ വെച്ച് അദ്ദേഹം നിര്‍വ്വാണം പ്രാപിച്ചു.

ബുദ്ധ സന്യാസിയായ ഏക ചക്രവര്‍ത്തി;
മനുഷ്യ ചരിത്രത്തിലെ വേറിട്ട വ്യക്തിത്വം
-------------------------------------------------
മുപ്പത്തി ഏഴു വര്‍ഷക്കാലം സാമ്രാജ്യം ഭരിച്ച അശോക ചക്രവര്‍ത്തി,മഹാനായ ന്യായധിപനും, രാജാക്കന്മാര്‍ക്കിടയിലെ ഏക ബുദ്ധ സന്യാസിയുമായിരുന്നു.

മനുഷ്യ ചരിത്രത്തിലെ വേറിട്ട വ്യക്തിത്വമായിരുന്ന അദ്ദേഹം രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി കൊത്തിവെച്ച രേഖകളില്‍ അദ്ദേഹം സ്വയം പറയുന്നത് “പ്രിയാദാസി അശോക” എന്നാണ്.ഏവര്‍ക്കും സന്തോഷം നല്‍കുന്നവന്‍ എന്നാണ് അതിന്‍റെ അര്‍ത്ഥം.തന്‍റെ പ്രജകളെ അദ്ദേഹം മക്കളെ എന്നാണ് അഭിസംബോധന ചെയ്തത്. അദ്ദേഹം തന്‍റെ തന്നെ അധ്യാപകനും തന്‍റെ ആഗ്രഹത്തെ കുറിച്ച് ബോധാവാനും ആയിരുന്നു. തന്‍റെ ജീവിതം ജനങ്ങളുടെ ക്ഷേമത്തിനും നന്മക്കുമായി നീക്കിവെച്ചു.
.
മരണ രഹിതമായി നിലനില്‍ക്കുന്ന
അശോക സാമ്രാജ്യവും ഓര്‍മ്മകളും
-----------------------------------------.
രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് അശോക ചക്രവര്‍ത്തി ലോകത്തുനിന്ന് വിട്ടുപോയെങ്കിലും അദ്ദേഹത്തില്‍ നിലനിന്നിരുന്ന കരുണയും, സത്യസന്ധതയും , ധാര്‍മിക മൂല്യങ്ങളും, അഹിംസ സിദ്ധാന്തവും, സഹ ജീവികളോടും പ്രകൃതിയോടുമുള്ള സ്നേഹവും ഇന്നും ലോകത്ത് മഹത്തായ ഓര്‍മ്മയായി നില നില്‍ക്കുന്നു.അദ്ദേഹത്തിന്‍റെ സാമ്രാജ്യം മരണരഹിതമായി ഇന്നും മനുഷ്യമനസുകളില്‍ നിലനില്‍ക്കുന്നു.

എച്.ജി.വെല്‍സിന്‍റെ അഭിപ്രായം;
“ഏറ്റവും തിളക്കമുള്ള നക്ഷത്രമായി ഇന്നും
അശോക ചക്രവര്‍ത്തി നിലകൊള്ളുന്നു”.
-------------------------------------------------
അതുകൊണ്ടാണ് ഇംഗ്ലീഷ് ചരിത്രകാരനായ എച് .ജി.വെല്‍സ് ഇങ്ങിനെ ആഭിപ്രായപെട്ടത്‌.

“ലോക ചരിത്രത്തില്‍ ആയിരക്കണക്കിന് രാജാക്കന്മാരും അവരുടെ സാമ്രാജ്യവും ഉണ്ടായിട്ടുണ്ട്. അവരെല്ലാം “സ്വയം ഉയര്‍ത്തപെട്ടവര്‍” , “സ്വയം വാഴ്ത്തപെട്ടവര്‍”, “സ്വയം അഭിമാനിക്കുന്നവര്‍” എന്നെല്ലാം പറയഞ്ഞ് അധികാരത്തില്‍ കയറുകയും പിന്നീട് ചരിത്രത്തില്‍ നിന്ന് അപ്രത്യക്ഷമാകുകയും ചെയ്തിട്ടുണ്ട്.എന്നാല്‍ അശോക ചക്രവര്‍ത്തി തിളങ്ങി തിളങ്ങി ഏറ്റവും തിളക്കമുള്ള നക്ഷത്രമായി ഇന്നും നിലകൊള്ളുന്നു”.
ഇത് അദ്ദേഹത്തിന്‍റെ ജീവിതത്തിന് നല്‍കുന്ന ഏറ്റവും മഹത്തായ അന്ഗീകാരമുള്ള സമ്മാനമാണ്.

അശോക ചക്രവര്‍ത്തിക്കുശേഷം മൌര്യസാമ്രാജ്യത്തിനും
ബുദ്ധമതത്തിനും എന്ത് സംഭവിച്ചു?
================================ =========

പിന്നീട് 57 വര്‍ഷക്കാലം മൌര്യസാമ്രാജ്യം
ചിന്നഭിന്നമായി നിലനിന്നു
---------------------------------------------------
അശോക ചക്രവര്‍ത്തി രാജഭരണം ഉപേക്ഷിച്ചതിനു ശേഷം അന്‍പത്തിഏഴ് വര്‍ഷക്കാലം വീണ്ടും മൌര്യസാമ്രാജ്യം നിലനിന്നു. അശോക ചക്രവര്‍ത്തിയുടെ മകന്‍ കുനലയുടെ മകനായിരുന്ന ദസരതനായിരുന്നു പിന്നീട് രാജ്യം ഭരിച്ചതെന്നും അതല്ല കിരീടാവകാശത്തെചൊല്ലി തര്‍ക്കം ഉണ്ടായതിനാല്‍ രാജ്യത്തെ രണ്ടായി തിരിച്ച് പാടലിപുത്രം ദസരതനും, ഉജ്ജയിനി സംബ്പ്രതിയും ഭരിച്ചു എന്നും ചരിത്രത്തില്‍ പറയുന്നുണ്ട്.അശോക ചക്രവര്‍ത്തി നടപ്പിലാക്കിയ സാമൂഹികവും മതപരവുമായ കാഴ്ചപാടുകള്‍ ദസരതന്‍ തുടര്‍ന്നുവന്നു.പിന്നീട് ശാലിസുഖ,ദേവരാമന്‍,സദതനവന്‍ , ബ്രഹിതത എന്നിവരും രാജ്യം ഭരിച്ചു.ഇതിനിടയില്‍ സാമ്രാജ്യത്തിന്‍റെ കെട്ടുറപ്പ് ചിന്നഭിന്നമായി.വിദേശ ശക്തികളില്‍ നിന്നും ആക്രമണം നേരിടാന്‍ തുടങ്ങി.

ഒടുവിലത്തെ മൌര്യരാജാവ് ബ്രഹിതിതന്‍
സ്വന്തം സേനാധിപനാല്‍ കൊലചെയ്യപെടുന്നു
--------------------------------------------------------
ബ്രഹിതിതനായിരുന്നു ഒടുവിലത്തെ മൌര്യരാജാവ്.ഇദ്ദേഹം ഏഴു വര്‍ഷമായിരുന്നു രാജ്യം ഭരിച്ചത്.ഇദ്ദേഹത്തിന്‍റെ സേനാനിയായിരുന്നു ബ്രാഹ്മണനായ പുഷ്യമിത്രസുംഗന്‍. പട്ടാളത്തിന്‍റെ പരേഡ് പരിശോധിക്കുന്നതിനിടെ വളരെ മൃഗീയമായി ബ്രഹിതിതനെ കൊലപെടുത്തികൊണ്ട് പുഷ്യമിത്രസുംഗന്‍ ബി.സി 180 ല്‍ മൌര്യ കാലഘട്ടത്തിന്‍റെ അന്ത്യം കുറിച്ച് സുംഗസാമ്രാജ്യം സ്ഥാപിക്കുകയും ചെയ്തതായി ചരിത്രം പറയുന്നു.

ബൌദ്ധ സംസ്കാരത്തെ തകര്‍ക്കുന്നു
--------------------------------------------
സുംഗ കാലഘട്ടത്തില്‍ അശോക ചക്രവര്‍ത്തി സ്ഥാപിച്ച ബുദ്ധ വിഹാരങ്ങളും സ്തുപങ്ങളും തകര്‍ക്കപെടുകയും, ബുദ്ധ സന്യാസിമാര്‍ കൂട്ടത്തോടെ കൊല ചെയ്യപെടുകയും ചെയ്തതായി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലെ ബൗദ്ധ ഭിക്ഷുക്കളും ചരിത്രകാരന്മാരും രചിച്ച ചരിത്രഗ്രന്ഥങ്ങളില്‍ രേഖപെടുത്തിയിരിക്കുന്നു.

ഗുപ്ത,പലാ സാമ്രാജ്യത്തിന്‍റെ വരവോടെ
ബുദ്ധധമ്മം വീണ്ടും സംരക്ഷിക്കപെടുന്നു.
------------------------------------------------

പിന്നീട് ഗുപ്ത കാലഘട്ടത്തിലാണ് ബുദ്ധ സംസകാരത്തിന് സംരക്ഷണം ലഭിക്കുന്നത്. ഈ കാലഘട്ടത്തിലാണ് തകര്‍ക്കപെട്ട ബുദ്ധ വിഹാരങ്ങളെ സംരക്ഷിക്കുകയും,പുനസ്ഥാപിക്കുകയും ലോകത്തെ ഏറ്റവും വലിയ സര്‍വ്വകലാശാല നാളന്ദയില്‍ സ്ഥാപിക്കപെടുകയും ചെയ്യപെടുന്നത്.പിന്നീട് വന്ന ഹര്‍ഷ, പാല സാമ്രാജ്യവും ഇതേ നിലപാട് സ്വീകരിച്ചു. എ.ഡി പന്ത്രണ്ടാം നൂറ്റാണ്ടുവരെ അവ തുടര്‍ന്നു.

നളന്ദ തീയിട്ടു നശിപ്പിക്കപെടുന്നു
--------------------------------------
സുംഗ കാലഘട്ടത്തില്‍ നേരിട്ട അതേ ആക്രമണരീതി
പിന്നീട് 1290-1320 കാലഘട്ടത്തില്‍ കില്‍ജി എന്ന അധിനിവേശ സംസ്കാരം ഇന്ത്യയില്‍ എത്തിയതോടെ ബുദ്ധ സംകാരത്തിന് വീണ്ടും നേരിടേണ്ടി വന്നു.
ഈ കാലഘട്ടത്തിലാണ് നളന്ദയെന്ന മഹത്തായ സര്‍വ്വകലാശാല തീയിട്ടു നശിപ്പിക്കപെടുന്നതെന്നും ചരിത്രം പറയുന്നു.

===============
ഹരിദാസ് ബോധ്

Thursday, June 16, 2016

The sad state of Thai Buddhism


The Nation, June 9, 2016

Even abbots must obey the secular law of the land, and certainly the faithful must report wrongdoing

Bangkok, Thailand
-- It would be going too far to say that predominantly Buddhist Thailand is suffering a crisis of faith, but the litany of "sins" being committed against the spirit of the Lord Buddha's teachings continues to grow, with several alarming instances recently making headlines and involving legal prosecution.
<< Phra Dhammachayo, founder of Dhammakaya, has an warrant of arrest issued by Department of Special Investigations, Thailand's equivalent of the FBI.
We have seen cases involving senior monks whose alleged offences were committed within their temples. More and more, it seems, greed, lust and other sins are defiling such sanctified places of worship. Those committing the sins are the very people who are supposed to be providing guidance to lay people in avoiding them.

A warrant for the arrest of the abbot of one temple is currently outstanding in connection with possible involvement in the illegal wildlife trade. Another abbot is wanted for allegedly colluding in laundering money and receiving stolen items, and his robed disciples are shielding him.

Often, when rank-and-file monks pursue illegal activities at their temples, it is done with the knowledge of their abbots, who are thus abrogating their duty to prevent subordinates from sinning against the faith and the laws of the land. Police searches of upcountry temples have uncovered pornography and illicit drugs, particularly amphetamine, in the monks' residences, sometimes along with evidence that the abbots were also involved.

There have been cases of monks being accused of raping or otherwise molesting members of the opposite sex, including minors. Criminals have been known to seek ordination so they can hide out in monasteries. Far more commonly, monks shun the austere life prescribed for them by the Buddha. Far be it for anyone in the modern world to deny them television or mobile phones, but clearly the yearning for material possessions has become ingrained in the order. It threatens to infect the monkhood with the very failure of spirit from which it is intended to protect the lay faithful.

The authorities tend to act against monks only when complaints are received, usually from people living near the temples, those most aware of the wrongdoings occurring within. There is an understandable reluctance on the part of lay Buddhists to report robed offenders to the authorities, but any monk who breaks the law or violates his vows deserves to be castigated, denied alms and other donations, and ultimately disrobed.

Thai Buddhists can offer thanks that the vast majority of monks and temples are clean of sin and illegality. In such instances the abbots and other senior monks are doing their duty conscientiously. Without their tacit approval, such unacceptable activities are unlikely to take place.

In too many cases, the controversies that arise at temples can be directly blamed on abbots who are well aware of what's happening but fail to intervene - or, much more disturbingly, on abbots who are themselves involved in the wrongdoing.

Wayward monks have fallen victim to greed and self-delusion. They have failed to obey the monastic rules, which include adhering to the same laws governing the general populace. And they have shunned the admonition of the Buddha to set aside ego and worldly desires.

To such people, the full measure of state law must be applied. It should be more difficult to become a monk and easier to disrobe one if he causes undue disturbance. Buddhists look to their temples for guidance and solace, not scandal and controversy.
sourse: BUDDHIST CHANNEL

Tuesday, June 14, 2016

വിപസ്യന ധ്യാനം- പ്രായോഗിക ബുദ്ധിസം





മഹാനായ ഭഗവാന്‍ ബുദ്ധന്‍ കണ്ടെത്തിയ ധമ്മം കേവലം ഉപദേശത്തിലൂടെ ജനങ്ങളോട് പറഞ്ഞു പോകുന്നവയായിരുന്നില്ല.

വരൂ- അനുഭവിച്ച് അറിയു, വിശ്വസിക്കു.ഞാന്‍ പറഞത് നിങ്ങള്‍ക്ക്  അനുഭവിച്ചറിയാന്‍ സാധിക്കുന്നില്ലെങ്കില്‍ അത് ഉപേക്ഷിക്കു എന്നാണ് ഭഗവാന്‍ ബുദ്ധന്‍ പറഞ്ഞത്.

അതായത് ബുദ്ധന്‍റെ ധമ്മം എന്നത് അദ്ദേഹത്തിന്‍റെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ രൂപപെടുതിയതാണ്. അല്ലാതെ ഏതെങ്കിലും മാലാഖയോ, ദൈവമോ, ഒന്നും അദ്ദേഹത്തിന് അരുളി ചെയ്ത് നല്‍കിയതല്ല എന്നര്‍ത്ഥം.

ബുദ്ധമതത്തിന്റെ കാതല്‍ എന്ന് പറയുന്നത് താഴെ കൊടുക്കുന്നവയാണ്.

ദുഖം
======
ജീവിതം ദുഖമാണ്-അതിന് കാരണമുണ്ട്-കാരണത്തെ ഇല്ലായ്മ ചെയ്യാന്‍ കഴിയും –അതിന് മാര്‍ഗ്ഗമുണ്ട്

അനിത്യം
=======
എല്ലാം അനിത്യമാണ്.
കൂടിചേരുന്നതെല്ലാം നശിക്കും.ഇത് പ്രകൃതിയിലെ എല്ലാറ്റിനും ബാധകമാണ്.

അനാത്മ
========
ആത്മാവെന്നൊന്നു ഇല്ല തന്നെ.


ഇവയെല്ലാം ജനങ്ങളെ ബോദ്ധ്യപെടുത്താന്‍ ശീലം- സമാധി-പ്രജ്ഞ-മൈത്രി എന്ന പ്രായോഗികമായ ധ്യാന പരിശീലന പദ്ധതിക്ക് ഭഗവാന്‍ ബുദ്ധന്‍ രൂപം നല്‍കി.
രാജ്യം ഉപേക്ഷിച്ച്, ദുഖത്തിന്റെ കാരണം അന്വേഷിച്ച് ആറുവര്‍ഷക്കാലം അലഞ്ഞ് തിരിഞ്ഞ്,ധ്യാനിച്ച്, അതിലൂടെ സ്വായത്തമാക്കിയ അനുഭവ സമ്പത്താണ്‌ ഈ പ്രായോഗിക പരിശീലന പദ്ധതി രൂപപെടുത്താന്‍ ഭഗവാന്‍ ബുദ്ധനെ പ്രാപ്തനാക്കിയത്.ഇതാണ് ഗൌതമനെ സമ്മാസംബുദ്ധനാക്കിയത്.
ബോധോദയം നേടിയവന്‍ എന്ന പേരിനര്‍ഹനാക്കിയത്.

അതാണ്‌ ഭഗവാന്‍ ബുദ്ധന്‍ കണ്ടെത്തിയ വിപസ്യന ധ്യാനം.
----------------------------------------------------------------------------------------------

ഈ ധ്യാന പ്രക്രിയയാണ് ബുദ്ധമതത്തെ ഏറ്റവും യുക്തിസഹവും ശാസ്ത്രീയവുമായ ദര്‍ശനമാക്കി കാലാകാലങ്ങളായി നിലനിര്‍ത്തിവരുന്നത്‌.

ദുഖത്തെ ഇല്ലായ്മ ചെയ്യാന്‍ തൊലിപുറത്തുള്ള ചികിത്സയല്ല വിപസന ധ്യാനത്തിലൂടെ ഭഗവാന്‍ ബുദ്ധന്‍ മുന്നോട്ടുവെച്ചത്.
അത് അങ്ങ് മനസ്സിന്‍റെ ആഴതട്ടില്‍ കടന്നു ചെന്ന് ശാസ്ത്രക്രിയ നടത്തി മനസിനെ ശുചീകരിക്കുന്നു.

വിപസന ധ്യാനം പരിശീലിക്കാന്‍ എത്തുന്നവരെ ഭഗവാന്‍ ബുദ്ധന്‍ പഞ്ചശീലത്തിലൂടെ കൂട്ടികൊണ്ടുപോയി.

അടുത്തത്‌ മനസ്സിനെ സമാധിയില്‍ എത്തിക്കാനാണ് ശ്രമം. അതായത് മനസ്സിനെ ശ്രദ്ധയിലൂന്നിക്കുന്ന പരിശീലനം അതിനാണ് ഭഗവാന്‍ ബുദ്ധന്‍  ആനാ അപാന സതി ധ്യാനം പരിശീലിപ്പിച്ചത്.

മൂന്നാമതായി മനസ്സിലെ പ്രജ്ഞ ഉണര്‍ത്തലാണ്. അതാണ്‌ വിപസ്യന.

പജ്ഞ ഉണര്‍ന്നു ഉണര്‍ന്ന് മനസ്സ് നിര്‍മ്മലമാകുമ്പോള്‍ ആ മനസ്സിലേക്ക് മൈത്രീ ഭാവനയിലൂടെ കരുണ വികസിപ്പിക്കുന്നു.
എല്ലാം കൊണ്ടും മുക്തിയിലേക്ക് അതിലൂടെ നിര്‍വ്വാണത്തിലേക്ക് നയിക്കുന്ന ഒരു തികഞ്ഞ പ്രായോഗിക പരിശീലന പരിപാടിയാണ് ബുദ്ധ ധമ്മം അഥവാ ബുദ്ധമതം.


================
ഹരിദാസ് ബോധ്
.