Thursday, November 29, 2018

ചരിത്ര നിയോഗം പോലെ ഭഗവാൻ ബുദ്ധൻ ഇന്ത്യയിലേക്ക് തിരിച്ചുവരുന്നു.





ചരിത്ര നിയോഗം പോലെ
ഭഗവാൻ ബുദ്ധൻ ഇന്ത്യയിലേക്ക് തിരിച്ചുവരുന്
..........................................
ഭഗവാൻ ബുദ്ധനുലഭിച്ച
ദു:ഖ നിവാരണമെന്ന പരമസത്യം പ്രചരിപ്പിച്ചതിന്റെ പേരിൽ ബുദ്ധഭിക്ഷുക്കളെയും ബൗദ്ധസ്ക്കാരത്തെ തന്നെയും നശിപ്പിച്ചും നാടുകടത്തിയ ചരിത്രമാണ് യഥാർത്ഥ ഇന്ത്യാചരിത്രം പഠിക്കുന്ന ആർക്കും മനസ്സിലാവുക.
എന്നാൽ ആ നാട്ടിലേക്ക് മെല്ലെമെല്ലെ ആ മഹത്തായ സംസ്കാരം
ഭരണ കർത്താക്കളിലൂടെ തന്നെ തിരിച്ചെത്തുന്ന കാഴ്ച്ചകൾ നാം കാണുകയാണ്.
ഭഗവാൻ ബുദ്ധൻ കാൽനടയായി സഞ്ചരിക്കുകയും വിഹരിക്കുകയും ചെയ്ത ഇടം എന്നതിനാലാണ് ബീഹാർ എന്ന പ്രദേശം തന്നെ ഉണ്ടാകുന്നത്.
ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും ഉയരമുള്ള
ബുദ്ധശില ബീഹാറിലെ രാജഗിറിൽ മുഖ്യമന്ത്രി നിതീഷ്കുമാർ ഇക്കഴിഞ ഞായറാഴ്ച്ച രാജ്യത്തിനായി സമർപ്പിച്ചു.
70 അടി ഉയരമുള്ള ശില 13 കോടി രൂപ ചിലവിട്ടാണ് നിർമ്മാണം പൂർത്തിയാക്കിയത്.
രാജഗിറിലെ തടാകത്തിന്റെ നടുവിലാണ് ശില സ്ഥാപിച്ചിട്ടുള്ളത്.
മഹാബോധി ബുദ്ധവിഹാരത്തിലെ
മുഖ്യഭിക്ഷുചലിന്ദ ,യോഗത്തിൽ
അദ്ധ്യക്ഷത വഹിച്ചു.നിരവധി ബുദ്ധഭിക്ഷുക്കളെ കൂടാതെ ഡെപ്യുട്ടി ചീഫ് മിനിസ്റ്റർ സുശിൽകുമാർ മോഡി, മറ്റു സർക്കാർ ഉദ്യോഗസ്ഥരും പൊതുജനങ്ങളും യോഗത്തിൽ സംബന്ധിച്ചു.രാജഗിറിലെ വിശ്വശാന്തി സ്ഥൂപത്തിലെ ജാപ്പനീസ് ബുദ്ധഭിക്ഷു ഒകാങ്കിയുടെ നേതൃത്വത്തിലുള്ള ഭിക്ഷുക്കളുടെ പ്രാർത്ഥനയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.
ബുദ്ധശില സ്ഥിതി ചെയ്യുന്ന തടാകവും പരിസര പ്രദേശങ്ങളും പരിസ്ഥിതി സൗഹൃദ പ്രദേശമായി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. കാൽനടയായോ, കുതിരവണ്ടിയിലോ, സൈക്കിൾ യാത്രയായോ മാത്രമെ ഇവിടേക്ക് എത്തിച്ചേരാൻ കഴിയു.
ഭഗവാൻ ബുദ്ധൻ കാൽനടയായി സഞ്ചരിച്ച പ്രദേശങ്ങളിൽ ചരിത്രത്തിൽ രേഖപ്പെടുത്തിയ രാജഗിറിലെ (പണ്ടത്തെ രാജഗൃഹം )ഇടങ്ങളെ അതേപോലെ തന്നെ ബീഹാർ പുരാവസ്തു വകുപ്പ് സംരക്ഷിച്ചു വന്നിരുന്നു. അവിടെയാണ് ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയതിൽ രണ്ടാമത്തെ ബുദ്ധശില പണി കഴിച്ചിരിക്കുന്നത്.
മനുഷ്യരുടെ ദുഃഖകാരണമന്യേഷിച്ച് കൊട്ടാരവും കുടുംമ്പവും ഉപേക്ഷിച്ച സിദ്ധാർത്ഥ ഗൗതമൻ ആദ്യമായി എത്തിച്ചേർന്നത് രാജഗൃഹമെന്നപേരിൽ അറിയപ്പെട്ടിരുന്ന ഇന്നത്തെ രാജ്ഗിറിലായിരുന്നു.
അന്നിവിടം ഭരിച്ചിരുന്നത് ബിംബിസാര ചക്രവർത്തിയായിരുന്നു.കൊട്ടാരം വിട്ട് പരിവ്രാജകനായി മാറിയ സിദ്ധാർത്ഥൻ ആദ്യമായി ഭിക്ഷയാചിച്ച് നടന്നത് രാജഗൃഹത്തിലെ തെരുവുകളിലായിരുന്നു.കപില വസ്തുവിലെ രാജാവിന്റെ മകൻ തെരുവിൽ ഭിക്ഷ യാചിക്കുന്നത് മനസ്സിലാക്കിയ ബിംബിസാര ചക്രവർത്തി, സന്യാസജീവിതം ഉപേക്ഷിച്ച് രാജ്യത്തിലേക്ക് തിരികെ പോകാൻ സിദ്ധാർത്ഥനോട് ആവശ്യപ്പെടുന്നതും അതിന് സിദ്ധാർത്ഥൻ നൽകിയ മറുപടികളും വളരെ പ്രശസ്തമാണ്.
ആ കാലഘട്ടത്തിൽ ഈ പ്രദേശം മൃഗബലി നടത്തിക്കൊണ്ട് യാഗം നടത്തുന്നതിലൂടെ അറിയപ്പെട്ടിരുന്നു.
യാഗം നടത്തുന്നതിനായി ആടുകളെ കൊല്ലുന്നത് കണ്ട സിദ്ധാർത്ഥൻ അത് തടയുന്നതും, അതിനായി അദ്ദേഹം നടത്തിയ ഉപദേശവുമെല്ലാം രാജഗിറിൽ വെച്ചാണ്.
അഗ്നിയെ ആരാധിക്കുന്നതുകൊണ്ട് യാതൊരു പ്രയോജനവുമില്ലെന്ന സിദ്ധാർത്ഥന്റെ പ്രഭാഷണം നടക്കുന്നതും രാജഗിറിൽ വെച്ചാണ് .ഇത് കേട്ട ബിംബിസാരന്റെയും ജനങ്ങളുടെയും മനസ്സ് മാറുന്നതും ബുദ്ധധമ്മ ഗ്രൻഥങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ഇവിടങ്ങളിലെ മുളങ്കാടുകളിലും മറ്റുമായി വർഷങ്ങളോളം സിദ്ധാർത്ഥ ഗൗതമൻ ധ്യാനനിരതനായിരുന്നു. ആ കാലഘട്ടത്തിൽ ഇവിടം ഭരിച്ചിരുന്ന ബിംബിസാര ചക്രവർത്തി സിദ്ധാർത്ഥ ഗൗതമനുമായി നടന്ന ചർച്ചകൾ ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ഭഗവാൻ ബുദ്ധൻ ബോധോദയം നേടിയതിനു ശേഷം ഈ സ്ഥലത്തുവെച്ച് നിരവധി ധമ്മ പ്രഭാഷണങ്ങളും നടത്തിയിട്ടുണ്ട്.
രാജഗിറിലെ മലയിടുക്കുകളിലൂടെ യാത്രചെയ്യവെ ദേവദത്തൻ എന്ന ബദ്ധശത്രു ഭഗവാൻ ബുദ്ധനെ പാറക്കല്ലുകൾ കൊണ്ട് അപായപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്. ഈ രാജഗിറിൽ വെച്ചാണ് നലഗിരി എന്ന ആനക്ക് മദ്യം നൽകി ബുദ്ധനെ കൊല്ലാനും ദേവദത്തൻ ശ്രമിച്ചത് .
വർഷക്കാലങ്ങളിൽ ഭഗവാൻ ബുദ്ധൻ
ധ്യാന നിരതനായിരുന്നത് രാജഗ്രിഹത്തിനടുത്ത വേണുവനത്തിലായിരുന്നു.ഇതിനടുത്ത ശ്രാവസ്ഥിയിലായിരുന്നു അനാഥപിഢിക എന്ന വ്യാപാരി ആദ്യമായി ഭഗവാൻ ബുദ്ധന് ഒരു വിഹാരം പണിതു സമ്മാനിക്കുന്നത്. അത് ജേതവന വിഹാരം എന്ന പേരിൽ അറിയപ്പെട്ടിരുന്നു.ഇവിടങ്ങിൽ സിദ്ധാർത്ഥ ഗൗതമൻ ധ്യാനിച്ച സ്ഥലങ്ങൾ, എന്നിവയെല്ലാം പുരാവസ്തു വകുപ്പ് കൃത്യമായി രേഖപ്പെടുത്തുകയും സംരക്ഷിക്കുകയും ചെയ്തു വരുന്നുണ്ട്.
രാജ്ഗീറിനു തൊട്ടടുത്താണ് ലോക പ്രശസ്ഥമായ നാളന്ദ സർവ്വകലാശാല സ്ഥിതി ചെയ്യുന്നത്. നശിപ്പിക്കപ്പെട്ട അതിന്റെ അവശിഷ്ടങ്ങളും ഇന്ന് നമുക്ക് കാണാൻ കഴിയും. മഹത്തായ ആ നാളന്ദയും ഇപ്പോൾ മെല്ലെ മെല്ലെ പുനർജ്ജനിക്കുകയാണ്.
🌸🌸🌸🌸🌸🌸🌸🌸
ധമ്മ സ്കൂൾ,
കേരള മഹാബോധി മിഷൻ.

No comments: