Sunday, April 1, 2018

STUDENTS INTERACTION WITH BUDDHA BIKKU



ബുദ്ധ ഭിക്ഷുവുമായി
വേറിട്ടൊരു ചരിത്ര ചര്‍ച്ച
-------------------------------------------
ചരിത്രപുസ്തക താളുകളില്‍ മാത്രം പഠിച്ച ബുദ്ധിസത്തെയും അതിന്‍റെ ചരിത്രത്തെയും അറിയാന്‍ ബുദ്ധ ഭിക്ഷുവുമായി വിദ്യാര്‍ത്തികള്‍ നടത്തിയ ചര്‍ച്ച അവര്‍ക്ക് വേറിട്ടൊരു അനുഭവമായി മാറി.ബുദ്ധഭിക്ഷുവിനെ ആദ്യമായി കണ്ടവര്‍ക്ക് അത്ഭുതം,ഭിക്ഷുവുമായി നേരിട്ട് സംശയ നിവാരണം കഴിഞ്ഞവര്‍ക്ക് സന്തോഷവും സംതൃപ്തിയും.

കേരള മഹാബോധി മിഷനാണ് സ്കൂള്‍,കോളേജ് ചരിത്ര വിദ്യാര്‍ഥികള്‍ക്കായി നാഗ്പൂരില്‍ നിന്നെത്തിയ നാഗസേന്‍ ഭിക്ഷുവുമായി ബുദ്ധിസ്റ്റ് ചരിത്രത്തെ കുറിച്ച് നേരിട്ട് സംവദിക്കാന്‍ അവസരം ഒരുക്കിയത്.
ബുദ്ധിസത്തെ കുറിച്ചും അതിന്‍റെ ചരിത്രത്തെ കുറിച്ചും വിധ്യാര്‍ത്തികള്‍ക്ക് എന്ത് ചോദ്യങ്ങളും തുറന്ന് ചോദിക്കാന്‍ സ്വാതന്ത്രം നല്‍കിയിരുന്നു.

ചിലര്‍ക്ക് അറിയേണ്ടിയിരുന്നത് ബുദ്ധിസത്തില്‍ വിഗ്രഹ ആരാധന ഉണ്ടോ എന്നായിരുന്നു,പാഠപുസ്തകത്തില്‍ കാണാത്തതും എന്നാല്‍ ചിലര്‍ പ്രചരിപ്പിക്കുന്നതുപോലെ ബുദ്ധന്‍ ദൈവമാണോ, വിഷ്ണുവിന്‍റെ അവതാരമാണോ തുടങ്ങിയ ചോദ്യങ്ങളായിരുന്നു മറ്റുചില വിധ്യാര്‍ത്തികള്‍ ചോദിച്ചത്.വേറെ ചിലരാകട്ടെ, രണ്ടായിരത്തി അഞ്ഞൂറ് കൊല്ലങ്ങള്‍ക്ക് മുന്‍പ് നിലവില്‍ വന്ന ബുദ്ധിസത്തിന് ഇന്ന് എന്ത് ആനുകാലിക പ്രസക്തിയാനുള്ളത് എന്ന ചോദ്യമാണ് ഉന്നയിച്ചത്.

“ബുദ്ധന്‍ ദൈവമല്ല, എന്നെയും നിങ്ങളെയും പോലെ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നും പിറന്നുവീണ ഒരു മനുഷ്യനായിരുന്നു,ആയതിനാല്‍ ആരുടേയും അവതാരമല്ല,ബുദ്ധന്‍ കാരുണ്യത്തെകുറിച്ചും, സ്നേഹത്തെ കുറിച്ചും, മനുഷ്യരുടെ ദുഖ നിവാരണത്തെ കുറിച്ചും,പറയുക മാത്രമല്ല അതിനൊരു കൃത്യമായ ജീവിതരീതിയും പറഞ്ഞുതന്ന മനുഷ്യനാണ്.അദ്ദേഹത്തിന്‍റെ ആശയങ്ങളെ ആകാലഘട്ടത്തിലെ രാജാക്കന്മാരും കലാകാരന്മാരും പല രൂപങ്ങളാക്കി അവതരിപ്പിച്ചു.ആ മഹാനോടുള്ള സ്നേഹം മൂലം അദ്ദേഹത്തിന്റെ ശാന്തമായ മുഖം അവര്‍ വരച്ചു,പിന്നീടത് വിഗ്രഹമായി മാറിയെന്നെയുള്ളു.ബുദ്ധിസത്തില്‍ ബുദ്ധന്‍റെ രൂപത്തെയല്ല ആരാധിക്കുന്നത്,അദ്ദേഹം പറഞ്ഞ ആശയങ്ങളെ യുക്തിസഹമായി അനുഷ്ടിക്കുകമാത്രമാണ് ചെയ്യുന്നത്.
ബുദ്ധിസത്തില്‍ ദൈവ വിശ്വാസത്തിന് പകരം പഞ്ച ശീലങ്ങള്‍ക്കും അഷ്ടാംഗ മാര്‍ഗ്ഗങ്ങള്‍ക്കുമാണ് പ്രസക്തി.

ആര്‍ക്കും ആചരിക്കാന്‍ കഴിയുന്ന ഈ പ്രാപഞ്ചിക നിയമങ്ങളെ മനുഷ്യ മനസ്സില്‍ നിന്നും ഒഴിവാക്കപെട്ടതുകൊണ്ടാണ് ലോകത്തിന്ന് കൊലപാതകങ്ങളും, പിടിച്ചുപറിയും,നുണകളും,ലഹരിയുടെ അടിമത്വവും,കാമ ആസക്തിയും പെരുകുന്നത്,അതിനാല്‍ സമൂഹം എത്രത്തോളം  ധുഷിക്കുന്നുവോ അത്രത്തോളം ബുദ്ധിസത്തിന് ലോകത്ത് പ്രസക്തിയും ഏറിവരുന്നു-ഭിക്ഷു നാഗസേന്‍ അഭിപ്രായപെട്ടു.

വിവിധ സ്കൂള്‍, കോളേജ് എന്നിവിടങ്ങളില്‍ നിന്നും നിരവധി ചരിത്ര വിദ്യാര്‍ത്തികളും, കൂടാതെ ക്ഷണിക്കപെട്ട അഥിതികളും സംബന്ധിച്ചു.കേരള മഹാബോധി മിഷന്‍ ചെയര്‍മാന്‍ ഹരിദാസ്‌ ബോധ് അധ്യക്ഷത വഹിച്ചു.നാഗരത്ന, രാമചന്ദ്രന്‍ ബോധ് എന്നിവര്‍ പ്രസംഗിച്ചു.










No comments: